Tuesday, November 19, 2013

ഹദീസ് നിഷേധികളുടെ വഴി


അവര്‍ക്ക് സത്യ വാചകം ചൊല്ലേണ്ടതില്ല
സമയമോ രൂപമോ വ്യക്തമായി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്കു നമസ്കരിക്കേണ്ടതില്ല
നോമ്പുനോറ്റ് ശരീരത്തെ പീഡിപ്പിക്കേണ്ടതില്ല...(അതന്നത്തെ അറബികള്‍ക്കുവേണ്ടിയായിരുന്നു.)
വരുമാനത്തിന്റെ നിര്‍ണിത അംശം സക്കാത്ത് നല്‍കേണ്ടതില്ല.
ക അബയും കിബ് ലയും ഇല്ല...അതിനാല്‍ ഹജ്ജും ഉംറയുമില്ല
അസ്സലാമു അലൈകും എന്നത് സലാമുന്‍ അലൈക്കുമെന്നാക്കുക എന്നതാകുന്നു പ്രഥമം
പിന്നെയുള്ളത് ഒരു പ്രത്യേകതരം ജിഹാദാകുന്നു. അതാകട്ടെ ഇസ്ലാമികനിയമങ്ങള്‍ക്കു വിധേയമായി അല്ലാഹുവിനെ അനുസരിച്ചുജീവിക്കുന്ന സത്യവിശ്വാസികളുടെ കുറ്റങ്ങള്‍ കണ്ടൂപിടിക്കുക എന്നതും അവരെ പരിഹസിക്കുക എന്നതുമാകുന്നു. ഇമാം ബുഖാരിയേയും മുസ്ലിമിനേയും പോലുള്ള പണ്ഢിതന്മാരെ അപഹസിക്കല്‍ ജിഹാദുല്‍ അക്ബറാകുന്നു...
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ
(സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം.)
അവര്‍ പറയുന്നു ഞങ്ങള്‍ ഖുര്‍ ആനില്‍ വിശ്വസിച്ചിരിക്കുന്നു എന്ന്.അതില്‍ മാത്രമേ വിശ്വസിക്കൂ എന്നും... എന്നാല്‍ ഖുര്‍ ആന്‍ ജീവിതത്തിലൂടെ പ്രയോഗിച്ച് കാണിച്ചുതന്ന പ്രവാചന്റെ ചര്യകളെ അവര്‍ പുച്ഛിച്ചുതള്ളുന്നു. എന്നിട്ടവര്‍ പറയുന്നു പ്രവാചകനെ ഞങ്ങള്‍ ആരെക്കാളും കൂടുതല്‍ സ്നേഹിക്കുന്നു എന്ന്. ഗര്‍ഭപാത്രം വാടക്കു കൊടുത്ത സ്ത്രീയുടേ തില്‍ കവിഞ്ഞ സ്ഥാനമൊന്നും അവര്‍ പ്രവാചകന്നു നല്കുന്നില്ല
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ
(ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.)
أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا
ഞങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിച്ച ആളുകളാണ്‌എന്ന് പറഞ്ഞതുകൊണ്ടു മാത്രം ജീവിതത്തില്‍ ഒരു പരീക്ഷണത്തിന്നും വിധേയരാകാതെ തങ്ങള്‍ വിട്ടേക്കപ്പെടും എന്നവര്‍കരുതുന്നു. ഒരു പക്ഷേ അവര്‍ പുച്ഛിച്ചുതള്ളുന്ന നബിചര്യകളായിരിക്കാം തങ്ങള്‍ക്കുമേലുള്ള അല്ലാഹുവിന്റെ പരീക്ഷണം എന്നവര്‍ സംശയിക്കുന്നതുപോലുമില്ല. അവര്‍ക്കുറപ്പാണ്‌ തങ്ങളാണ്‌ നേര്‍വഴി പ്രാപിച്ചവരെന്നും ലോകമുസ്ലിം കളില്‍ മറ്റെല്ലാവരും വഴിപിഴച്ചവരാണ്‌‌ എന്നും..
എന്തു സംശയിക്കാന്‍ അല്ലാഹുവിന്റെ ഗ്രന്‍ഥത്തെ തങ്ങളുടെ തോന്നലുകള്‍ ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ അവര്‍ക്കനുവാദം കിട്ടിയിട്ടുണ്ടല്ലോ..

16.02.12

No comments:

Post a Comment